മേഘസന്ദേശം
സന്തോഷ് പാലാ
ഒരു മിനുത്ത കാറ്റ്
ചൊറിഞ്ഞ് ചൊറിഞ്ഞ്
ഞങ്ങളെ
ഒരു ചെരിവിലേയ്ക്ക് കൊണ്ടുപോയി
ഞാനൊറ്റയ്ക്കും കൂട്ടുകാരോടൊത്തും പോകാറുള്ള
അതേ ചെരിവിലേക്ക്
ചിത്രപ്പണികള്‍ ചെയ്തൊരുങ്ങുന്ന
ആകാശതീരം ഞങ്ങളിഷ്ടപ്പെട്ടിരുന്നില്ല
വിരൂപവും വിശന്നലയുന്നതുമായ
കര്‍ക്കിടകപ്പകലുകളായിരുന്നു
ഞങ്ങള്‍ക്കു എറെയിഷ്ടം
ചിരിച്ചു ചിരിച്ചടുക്കുന്ന കാക്കകളുടെ ഒച്ച
ഞങ്ങളുടെ ചിന്ത ചിതറിപ്പിച്ചു
പറന്നു പറന്നകലുന്ന ചിത്രശലഭങ്ങളുടെ നിഴല്‍
ഞങ്ങളെ അലോസരപ്പെടുത്തി
പിന്‍വാതില്‍ തുറന്നിറങ്ങാന്‍ തുടങ്ങവെ
വീട്ടുമുറ്റത്ത് നിന്ന്
രണ്ടു മുത്തശിക്കണ്ണുകള്‍ വിലങ്ങു വെക്കാന്‍ ശ്രമിച്ചു
ഞങ്ങള്‍ കുറച്ചുകൂടി ഒട്ടി നിന്നു
പിന്നെ
പതിയെ
പതിയെ
പിള്ളേരോണമായി
പെയ്തിറങ്ങി.
2 comments:
പ്രിയപ്പെട്ട സുഹൃത്തേ,
നന്നായി എഴുതി...ആശയം കൊള്ളാം..!
അഭിനന്ദനങ്ങള്‍ !
ശുഭരാത്രി!
സസ്നേഹം,
അനു
പെയ്തിറങ്ങാൻ പിള്ളേരെങ്കിലുമുണ്ടായല്ലോ..അല്ലേ ഭായ്
Post a Comment